Thursday, August 12, 2010

ഓടിപ്പോയ എന്‍റെ കുട്ടിക്കാലം...............

"ഓര്‍മ്മിക്കാനും,ഓമനിക്കാനും ഒരുപാടു ഓര്‍മ്മകള്‍ നല്‍കിയ-
ഓണ നാള്‍ വീണ്ടും വരവായ്.....
മനസ്സില്‍ ഒരുപാടു ഓര്‍മ്മകള്‍ കൂട് വെച്ച് തന്ന ആ കുട്ടിക്കാലം..
വീണ്ടും ആ കാലത്തേക്കു മടങ്ങാന്‍ മനസ്സ് വല്ലാതെ വാശി പിടിക്കുന്നു......
ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലെങ്കിലും ഒരിക്കല്‍ കൂടി ആ നല്ല
ദിനങ്ങള്‍ വന്നെങ്കിലെന്നു ഞാന്‍ വല്ലാതെ ആഗ്രഹിച്ചു പോകുന്നു...
എന്നും വൈകീട്ട് സ്കൂള്‍ വിട്ടു വന്നതിനു ശേഷം -
കൂട്ടുകാരോടോത്തു തൊടിയിലും,വയലുകളിലും പൂക്കള്‍ പറിക്കാന്‍ പോയതും..
പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റു അനിയോടും,അച്ചനോടും,അമ്മയോടും
കൂടെ പൂക്കളം തീര്‍ത്തതും..അതു കഴിഞ്ഞു ചായയും കുടിച്ചു നേരെ പോകും..
അടുത്തുള്ള ക്ഷേത്ര മൈതാനിയില്‍ ഒരുപാടു പരിപാടി ഉണ്ടാകും...
ഓട്ടവും,ചാട്ടവും,ഓണത്തല്ല്,തവളച്ചാട്ടം,തൊപ്പി റൈസ് തുടങ്ങി
ഒരുപാടു കളികള്‍......ഒരു പരിപാടിക്കും കൂടില്ലെങ്കിലും മറ്റുള്ളവര്‍
കൂടുന്നതും സമ്മാനങ്ങള്‍ വാങ്ങുന്നതും കാണാന്‍ ഞാനുമുണ്ടാകും..
ഉച്ച വരെയുള്ള പരിപാടി കഴിഞ്ഞു വീട്ടില്‍ എത്തുമ്പോള്‍ നല്ലൊരു
വിഭവ സമ്രിദമായ ഭക്ഷണം റെഡിയായിട്ടുണ്ടാകും..........
തുമ്പപ്പൂവിന്‍ നിറം പോലുള്ള ചോറും,എന്‍റെ പൊന്നമ്മയുടെ
കൈപുണ്യം വിളിച്ചോതുന്ന സാമ്പാറും,അവിയലും,മോര് കറിയും
ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍ ഒരു കപ്പലോടവുന്നതിലധികം
വെള്ളം വരുന്നു....ഞാനും,അച്ഛനും,അനിയനും ഭക്ഷണം കഴിക്കുംബോലും
അമ്മ അടുക്കളയില്‍ മറ്റെന്തിങ്ങിലും തിരക്കിലായിരിക്കും....
കൂടെ ഇരിക്കാന്‍ വിളിച്ചാലും അമ്മ വരില്ല..നമ്മള്‍ എല്ലാരും
കഴിച്ചിട്ടേ അമ്മ കഴിക്കു,അതമ്മയുടെ വാശിയാണ്..
ഓര്‍മ്മിക്കാന്‍ ഇത്തിരിയെ ഉള്ളുവെങ്കിലും, ഓര്‍മിക്കുമ്പോള്‍
ഉള്ളിന്‍റെ ഉള്ളില്‍ ഒരു വിങ്ങല്‍.....................
ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍ മങ്ങലേല്പിച്ച മനസിന്റെ-
വേദനയായിരിക്കാം.............."

അടരുവാന്‍ വയ്യ നിന്‍ ആത്മ ഹൃദയത്തില്‍......

"അടരുവാന്‍ വയ്യ നിന്‍ ആത്മ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും...
ഉരുകി നിന്നാത്മാവിന്‍ ആഴങ്ങളില്‍
വീണു പോഴിയുംബോഴനെന്റെ സ്വര്‍ഗം........."

Wednesday, June 30, 2010

സ്വപ്നങ്ങള്‍ക്ക് ചിറകു മുളക്കുമ്പോള്‍.....

നിലാവുള്ള രാത്രിയില്‍ നക്ഷത്രങ്ങളെയും
എണ്ണിയിരിക്കുമ്പോള്‍ വെറുതെ ഞാന്‍ മോഹിക്കാറുണ്ട് ,
നൊമ്പരമുയര്‍ത്തി വിടരുന്ന സ്വപ്നങ്ങള്‍ക്ക് ചിറകു മുളച്ചിരുന്നെങ്കില്‍
കുട്ടിത്തം വിട്ടുമാറാത്ത ഹരിതഭൂമിയില്‍ നിന്നും ചെന്താമര
ഇതളുകളായി മാനം മുട്ടെ പറക്കമായിരുന്നെന്നു........

പണി കഴിഞ്ഞു റൂമിലെത്തുമ്പോള്‍ സമയം പതിനൊന്നു മണിക്ക്
അഞ്ചു മിനുട്ട്...
മുറിയില്‍ ആരുമില്ല..ആര്‍ക്കും പണി കഴിഞ്ഞിട്ടുണ്ടാവില്ല..
തീരെ വയ്യാത്തത് കൊണ്ട് ലേറ്റ് ഓഫ്‌ ചെയ്തു ഞാന്‍ കിടക്കയിലേക്ക് വീണു.
പക്ഷെ ഉറക്കം വന്നില്ല..
ഇരുട്ട് വീണ മുറിക്കുള്ളില്‍ നിന്നും വെളിച്ചമുള്ള ഇടനാഴിയിലേക്ക്‌
ഇമ വെട്ടാതെ ഞാന്‍ നോക്കികൊണ്ട് കിടന്നു..
ഒരു കാല്‍ പെരുമാറ്റം കേട്ടുവോ..?
ഇല്ല..പക്ഷെ , കേട്ടിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോയ്‌..
അല്ലെങ്കില്‍, ഇന്നും ഞാന്‍ ആശിക്കുന്നു...ആ കാല്‍ പെരുമാറ്റത്തിനായ്.......

തണുത്തുറഞ്ഞ പ്രതീക്ഷകള്‍......

"വെറുതെ മൊഴിഞ്ഞ വാക്കുകള്‍ക്ക് ശബ്ദമില്ലാതെ പോയത്
നിന്റെ മൌനത്തിന്റെ ശക്തി കൊണ്ടായിരുന്നോ...?
ആശിച്ച പോലെ ഒന്ന് കാണാതെ പോയതും,
ദൂരേക്ക്‌ നടന്നകതും നിന്‍റെ മൗനം എനിക്ക് നല്‍കിയ
സ്നേഹ സമ്മാനങ്ങള്‍ ആയിരുന്നോ...?
പ്രതീക്ഷകള്‍ തണുത്തുറഞ്ഞ ഈ നിമിഷം
എവിടെയായാലും...
ഒരിക്കലെങ്കിലും....
ഒരു വാക്കെങ്കിലും...
നിനക്ക് പറയാമായിരുന്നില്ലേ.......
അതോ...!!
അത്രയ്ക്ക് വെറുത്തു പോയോ എന്നെ...????"